B Chandrakumar

B Chandrakumar
5 POSTS0 COMMENTS
1967ല്‍ തിരുവനന്തപുരം ജില്ലയിലെ ആര്യനാട് കോട്ടയ്ക്കകം അനിരുദ്ധ വിലാസത്തില്‍ ഭാസ്‌കരന്റെയും തങ്കമ്മയുടെയും മകനായിട്ടാണ് ബി.ചന്ദ്രകുമാറിന്റെ ജനനം. സഹോദരനും ഫോട്ടോഗ്രാഫറുമായ ബി.രാജന്റെ കീഴില്‍ പാര്‍ട്ട് ടൈം ആയി ഫോട്ടോഗ്രഫിയില്‍ തുടക്കം. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.കോം. പാസായ ശേഷം 1993ല്‍ പി.ആര്‍.ഡിയില്‍ ഫോട്ടോഗ്രഫിക് അസിസ്റ്റന്റായി ചേര്‍ന്നു. 1994ല്‍ മാതൃഭൂമി പത്രത്തിലെത്തി. 2006 വരെ മാതൃഭുമിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു.
മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള തിരുവനന്തപുരം പ്രസ് ക്ലബ് പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്. സംസ്ഥാന സാഹസിക ഫോട്ടോഗ്രഫി, ഫാം ജേര്‍ണലിസം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഫൊക്കാന തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഒട്ടേറെ രാജ്യാന്തര ക്രിക്കറ്റ് / ഫുട്‌ബോള്‍ മത്സരങ്ങള്‍ കവര്‍ ചെയ്ത അനുഭവമുള്ളയാളാണ് ചന്ദ്രകുമാര്‍.
12 വര്‍ഷം ആനകളെ പിന്തുടര്‍ന്ന് ഫോട്ടോ ഫീച്ചര്‍ തയ്യാറാക്കി നിരവധി സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'അയണ്‍ ലേഡി ബീഹൈണ്ട് ലെന്‍സ്' എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചു. പല മാധ്യമ പഠന കേന്ദ്രങ്ങളുടെയും ഗസ്റ്റ് ഫാക്കല്‍റ്റിയാണ്. ഇപ്പോള്‍ കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.

ടൈംലാപ്സ്

ഇതൊരു വീഡിയോ ആണെങ്കിലും വീഡിയോ ആയി ഷൂട്ട് ചെയ്തതല്ല. അനേകം ഫോട്ടോകൾ, ഫോട്ടോകളായിത്തന്നെയെടുത്ത് യോജിപ്പിച്ച് വീഡിയോ തയ്യാറാക്കിയതാണ്. ആത്യന്തികമായി വീഡിയോ എന്നത് അങ്ങനെ തന്നെയാണ്. കാലം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യ അതിലും വേഗത്തിലാണ് കുതിക്കുന്നത്. ഇന്ന് പഠിപ്പിക്കുന്ന കാര്യങ്ങള്‍ നാളെ അപ്രസക്തമാവുകയും അതിനേക്കാള്‍ വലുത് അവതരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ കാലത്തിനൊപ്പം ഓടാന്‍ കെല്‍പ്പുള്ളവന് മാത്രമേ പിടിച്ച് നില്‍ക്കൂ എന്നത് സംശയമില്ലാത്ത കാര്യമാണ്.. ഫോട്ടോകൾ ചേർത്ത് വീഡിയോ തയ്യാറാക്കുന്നതിനെ ടൈംലാപ്സ് എന്നാണ്...

പത്മതീര്‍ത്ഥം ഉണര്‍ന്നു..

ജീവിതത്തിലാദ്യമായാണ് തിരുവനന്തപുരത്തെ പത്മതീര്‍ത്ഥക്കുളം ഇത്രയും വൃത്തിയായി കാണുന്നത്. പുനഃക്രമീകരിച്ച കല്‍പ്പടവുകള്‍... നവീകരിച്ച മണ്ഡപങ്ങള്‍... വെള്ള പൂശി സുന്ദരമാക്കിയ മതിലുകള്‍... വൃത്തിയാക്കിയ കുളങ്ങള്‍... ശുദ്ധമായ വെള്ളം... എല്ലാം കൊണ്ടും അതിമനോഹരമായ കാഴ്ച തന്നെയാണ്! പത്മതീര്‍ത്ഥക്കുളം നവീകരിക്കുന്നതിന്റെ ഭാഗമായി കല്‍പ്പടവുകള്‍ ഇളക്കിയപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. 'ഇതൊക്കെ എന്ന് നേരെയാവും, എങ്ങനെ നേരെയാക്കും' എന്നൊക്കെ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്തായാലും സംഗതി ഗംഭീരമായി. സഞ്ചാരികളെ വളരെയേറെ ആകര്‍ഷിക്കുന്ന ഒരിടമായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മാറിയപ്പോള്‍ പരിസരവും അതിനനുസരിച്ച് മാറ്റിയെടുക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമാണ്.

നായനാര്‍ എന്ന വിസ്മയം

കേരളം കണ്ട ഏറ്റവും ജനപ്രീതിയുള്ള നേതാക്കളുടെ പട്ടിക തയ്യാറാക്കിയാല്‍ ആദ്യ 10 പേരില്‍ ഉറപ്പായും പെടുന്നയാളാണ് മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍. വിസ്മയപ്പെടുത്തുന്ന വ്യക്തിത്വം. നായനാരുടെ യോഗത്തിന് ആളുകള്‍ ഇടിച്ചുകയറുമായിരുന്നു. കളിയും കാര്യവും ചേര്‍ന്നുള്ള ആ പ്രസംഗശൈലി നായനാര്‍ക്കു മാത്രം സ്വന്തം. എത്ര ഗൗരവമുള്ള കാര്യവും തമാശ കലര്‍ത്തി പറയാന്‍ ഈ നേതാവിന് പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ യോഗങ്ങളില്‍ പൊട്ടിച്ചിരി അത്ഭുതമായിരുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ മാത്രമല്ല, എതിര്‍പാര്‍ട്ടിക്കാരും ആ പ്രസംഗം...

ഒഴിഞ്ഞു പോയ മരണം

20 വര്‍ഷം മുമ്പുള്ള ദൃശ്യമാണ്. തൃശ്ശൂര്‍ ജില്ലയിലെ ഒരു തടിമില്ലില്‍ ഇടഞ്ഞ കൊമ്പന്‍ പാപ്പാനെ ആക്രമിക്കുന്നതാണ് രംഗം. കലി പൂണ്ട കൊമ്പന്‍ രണ്ടു തവണ ചവിട്ടി കൊല്ലാന്‍ ശ്രമിച്ചെങ്കിലും അതി സാഹസികമായി ഒഴിഞ്ഞ് മാറിയതിനാല്‍ രണ്ടു ചവിട്ടും കൊണ്ടില്ല. അര മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായാണ് പാപ്പാന്‍ കണ്ണന്‍ അന്ന് രക്ഷപ്പെട്ടത്. ആന വിരളുന്നതിന്റെ ചിത്രം പകർത്താനുള്ള ശ്രമം മിക്കപ്പോഴും വേദനയിലാണ് അവസാനിക്കുക. അതിൽ നിന്ന് വ്യത്യസ്തമായി ആശ്വാസവും ആഹ്ലാദവും പകരുന്നതായിരുന്നു കണ്ണന്റെ രക്ഷപ്പെടൽ.

അച്ഛന്‍, അമ്മ, മകന്‍, ചിത…

ഈ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ നിന്ന് ചില വസ്തുതകള്‍ മനസിലായെങ്കിലും തൃപ്തി നല്‍കുന്നുണ്ടോ? ഇല്ല. ചില ചിത്രങ്ങള്‍ അങ്ങനെയാണ്. ചെറിയൊരു അടിക്കുറിപ്പില്‍ തളച്ചിടാനാവില്ല. അതിന് വിശദമായ കുറിപ്പ് തന്നെ വേണ്ടിവരും. ഈ ചിത്രത്തിന്റെ വിശദവിവരങ്ങള്‍ ഇവിടെ ചേര്‍ക്കാം. 1997 ജൂണ്‍ 5 സുരാസുവിനെ മദ്യത്തില്‍ വിഷം കലര്‍ത്തിക്കുടിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കോട്ടയം റെയില്‍വേ സ്റ്റെഷനില്‍ കണ്ടെത്തുകയായിരുന്നു. അജ്ഞാതാവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹം ആരോ തിരിച്ചറിഞ്ഞു. അങ്ങനെ മാതൃഭുമിയുടെ ഒന്നാം പേജില്‍ ആ മരണ വാര്‍ത്ത വന്നു. നടനും...