Balu Prem

Balu Prem
2 POSTS0 COMMENTS
തിരുവനന്തപുരം ജില്ലയില്‍ പ്രേമന്‍ നായരുടെയും നിര്‍മ്മലയുടെയും മകനായി 1987ലാണ് ബാലു പ്രേമിന്റെ ജനനം. കുട്ടിക്കാലം മുതല്‍ക്കു തന്നെ സാങ്കേതികവിദ്യയോടുണ്ടായ കമ്പം പില്‍ക്കാലത്ത് ആ മേഖലയില്‍ തന്നെ പഠനം മുന്നോട്ടു നീക്കുന്നതിനു കാരണമായി. ഇലക്ട്രോണിക്‌സില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിനു ശേഷം ഐ.ടി.ഐയില്‍ നിന്ന് ഓട്ടോ ഇലക്ട്രിക്കല്‍ ട്രേഡ് വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീട് സോഷ്യോളജിയില്‍ ബി.എ. ബിരുദവും നേടി.
പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം സാങ്കേതിക മേഖലയില്‍ തന്നെ പലവിധ ജോലികള്‍ ചെയ്തു. ഒരു കൗതുകത്തിനാണ് മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്തു തുടങ്ങിയത്. താമസിയാതെ അത് ഗൗരവമായി പിന്തുടര്‍ന്നു തുടങ്ങി. ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള സൗഹൃദങ്ങള്‍ ഉണ്ടായിരുന്നത് ഈ മേഖലയില്‍ ഉറപ്പിച്ചു നിര്‍ത്തി. മൊബൈലില്‍ നിന്ന് പടം പിടിത്തം ഏറ്റവും ഉയര്‍ന്ന സാങ്കേതികത്തികവുള്ള ക്യാമറകളിലേക്കു മാറി.
യാത്രകള്‍ ബാലുവിന് വളരെ ഇഷ്ടമാണ്. ഈ യാത്രയിലെ ദൃശ്യങ്ങള്‍ ക്യാമറ ലെന്‍സിലൂടെ പിടികൂടി ഓര്‍മ്മച്ചെപ്പിലടയ്ക്കുന്നത് പതിവാക്കിയിരിക്കുന്നു. ചെറുപ്രായത്തിനിടെ ഒട്ടേറെ കാഴ്ചകള്‍ കാണുകയും പകര്‍ത്തുകയും ചെയ്തു. തിരുവനന്തപുരം ജഗതി സ്വദേശി.

ചരിത്രസാക്ഷി

ഫോട്ടോ ജേര്‍ണലിസ്റ്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനം അര നൂറ്റാണ്ട് തികയാന്‍ പി.മുസ്തഫയ്ക്ക് ഇനി 5 വര്‍ഷം കൂടി പിന്നിട്ടാല്‍ മതി. ഈ മനുഷ്യന്‍ കാണാത്തതും ക്യാമറയില്‍ പകര്‍ത്താത്തതുമായ കാഴ്ചകള്‍ അപൂര്‍വ്വം. 5 പ്രധാനമന്ത്രിമാരുടെ സത്യപ്രതിജ്ഞ പത്രത്തിനു വേണ്ടി കവര്‍ ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ്. മാത്രമല്ല 10 പ്രധാനമന്ത്രിമാരുടെ പരിപാടികളും കവര്‍ ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ കവര്‍ ചെയ്യാന്‍ രാജ്യമൊട്ടുക്ക് സഞ്ചരിച്ചു. ചില കലാപങ്ങളടക്കം ഒട്ടേറെ നിര്‍ണ്ണായക സംഭവങ്ങള്‍ ക്യാമറയില്‍...

കർഷകസന്ന്യാസി

2016ല്‍ ഭാരതപര്യടനം നടത്തുന്ന വേളയില്‍ ഡല്‍ഹിയിലെ ഖുതുബ് മിനാറിനു മുന്നില്‍ കണ്ട ഒരു സന്ന്യാസി. പൂര്‍വ്വാശ്രമത്തില്‍ കര്‍ഷകന്‍. കൃഷി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടായപ്പോള്‍ എല്ലാം ഉപേക്ഷിച്ച് സന്ന്യാസിയായി. ജീവിതത്തിന്റെ സന്ധ്യാവേളയില്‍ ഭക്തിയുടേയും മോക്ഷത്തിന്റയും പാതകള്‍ അന്വേഷിച്ചു നടക്കുന്നു, ഏകനായി... കാർഷിക പ്രതിസന്ധി രൂക്ഷമായ വേളയിൽ കർഷക ആത്മഹത്യകൾ പതിവായിരിക്കുന്നു. തുടക്കത്തിൽ വലിയ ചർച്ചാവിഷയമായിരുന്ന ഈ മരണങ്ങൾ ഇപ്പോൾ വാർത്തയേ അല്ലാതായിരിക്കുന്നു. ആ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നു ഈ കർഷകസന്ന്യാസിയുടെ സാന്നിദ്ധ്യം.