Anupama P Nair

Anupama P Nair
4 POSTS0 COMMENTS
1998 ഡിസംബർ 16ന് ജി.പ്രഭാകരൻ നായരുടെയും എം.കെ.ശ്രീദേവിയുടെയും മകളായി അനുപമ പി.നായർ ജനിച്ചു. എറണാകുളം തേവര-നേവൽബേസ് സ്വദേശിനി. സ്കൂൾ തലം മുതൽ കലോത്സവ വേദികളിൽ രചനാമത്സരങ്ങളിലെ സ്ഥിരസാന്നിദ്ധ്യം. എഴുത്തിന് പുറമെ ഫൊട്ടോഗ്രഫിയിലുമുള്ള താല്പര്യം മാധ്യമപ്രവർത്തകയാവുക എന്ന ആഗ്രഹം ഉണർത്തി.
തേവര സെന്റ് തോമസ് ജി.എച്ച്.എസ്., ഫോർട്ട് കൊച്ചി സെൻട്രൽ കൽവത്തി എച്ച്.എസ്.എസ്. എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിലെ മലയാളം ബിരുദപഠന ശേഷം നിലവിൽ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്.

ഉടുപ്പുകൾ

ഒരു കറപറ്റിയാൽ പിന്നെ മൂലയ്‌ക്കൊതുക്കിവെയ്ക്കുന്ന ഉടുപ്പുകൾ പോലെയാകും ചില ബന്ധങ്ങൾ. ഉപേക്ഷിക്കാനും മനസ്സുവരില്ല. എന്നാലൊട്ട് നനച്ച് ഉപയോഗിക്കുകയുമില്ല. അതങ്ങനെ ഒരു തിരിച്ചുവരവ് കാത്ത് നിറം മങ്ങിക്കിടക്കും. ഒരു കറപറ്റിയാൽ പിന്നെ മൂലയ്‌ക്കൊതുക്കിവെയ്ക്കുന്ന ഉടുപ്പുകൾ പോലെയാകും ചില ബന്ധങ്ങൾ. ഉപേക്ഷിക്കാനും മനസ്സുവരില്ല. എന്നാലൊട്ട് നനച്ച് ഉപയോഗിക്കുകയുമില്ല. അതങ്ങനെ ഒരു തിരിച്ചുവരവ് കാത്ത് നിറം മങ്ങിക്കിടക്കും. അത്തരമൊരു കാത്തിരിപ്പിന് നടുവിലാണ് അനഘ ആദ്യമായി ഒരാളെ സ്നേഹിക്കുന്നത്. ദാമ്പത്യേതര ബന്ധങ്ങൾ നിയമത്തിനുകീഴിൽ തെറ്റല്ലാതായത് കൊണ്ടല്ല, ആരെ എങ്ങനെ സ്നേഹിക്കണം എന്ന തിരിച്ചറിവിന് കാലം ഇത്തിരി വൈകി...

ഉപദേശം

പ്രണയം തീയാണെന്നും അതിന്റെ നീറ്റലെന്നുമൊക്കെ വർണിച്ച് ഒടുക്കം അത് പരാജയപ്പെടുമ്പോൾ ആസിഡും മണ്ണെണ്ണയും പെട്രോളും മുതലായവകൊണ്ട് പരീക്ഷണങ്ങൾ നടത്തുന്ന പ്രവണത ഇപ്പോൾ വർദ്ധിക്കുന്നുണ്ട്. പ്രണയത്തിലാവുക എന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറപ്പായും സംഭവിക്കുന്ന ഒരവസ്ഥ തന്നെയാണ്. അതിന്റെ യാത്രയിൽ ഒരുവിധം ആവേശവും നിരാശയും ഒക്കെ കണ്ടുതന്നെ പോകുന്നു. പ്രണയം നിലച്ചുപോകുമ്പോൾ ഉണ്ടാകുന്ന നിരാശ സ്വാഭാവികമാണ്. ഈ സ്വാഭാവികത എപ്പോഴെങ്കിലും അസ്വാഭാവിക ചിന്തകളിലേക്കും നടപടികളിലേക്കും വഴിമാറുമ്പോഴാണ് പലപ്പോഴും പ്രതികാരബുദ്ധിയോടുള്ള പ്രതികരണങ്ങൾ ഉണ്ടാവുക. പ്രണയം...

എന്റെ കുഞ്ഞാണ്, എവിടെ നീതി?

മറവിയുടെ പടുകുഴിയിൽ തള്ളാൻ രണ്ടു പെണ്കുട്ടികളുടെ മരണം കൂടി കോടതി പടിയിൽ വന്നു നിൽക്കുകയാണ്. വാളയാറിലെ കുഞ്ഞുങ്ങളും 'ഒറ്റപ്പെട്ട' സംഭവങ്ങളിലൊന്നായി ഒതുങ്ങാൻ അധികകാലമില്ല. ഓരോ പിറന്നാളാഘോഷത്തിനിടയിലും നിലവിളിപോലുമുയരാതെ ഞരങ്ങിയൊടുങ്ങുന്ന കുഞ്ഞുങ്ങൾ എത്രയേറെയാണ്. എവിടെ തൊട്ടാലും പൊള്ളുന്ന അവസ്‌ഥയിലാണിന്ന് കേരളം. ഓരോ പിറന്നാളാഘോഷത്തിനിടയിലും നിലവിളിപോലുമുയരാതെ ഞരങ്ങിയൊടുങ്ങുന്ന കുഞ്ഞുങ്ങൾ എത്രയേറെയാണ്. മെഴുകുതിരിവെട്ടമൊ പോസ്റ്ററുകളിലെ ചുവന്ന അക്ഷരങ്ങളൊ ഒന്നും അവർക്ക് തുണയാവുന്നില്ല. അവരെ തൂക്കിയിട്ട കയറിന്റെ മറ്റേയറ്റം പിടിച്ചുനിൽക്കുന്നവരുടെ ന്യായത്തിന് താഴെയാണ് നമ്മുടെ കുഞ്ഞുങ്ങൾ. തെളിവില്ലാതെ നശിപ്പിക്കപ്പെട്ട്...