Ajith P Achandy

Ajith P Achandy
6 POSTS0 COMMENTS
ചാലക്കുടിക്കടുത്ത് കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയാണ് അജിത് പി.ആച്ചാണ്ടി. 1989 മെയ് 11ന് ജനിച്ചു. പാലക്കാട് എൻ.എസ്.എസ്. കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം തൃശ്ശൂർ ആകാശവാണിയിൽ അനൗൺസർ ആയി ജോലി നോക്കി.
തിരുമുടിക്കുന്ന് നാടക കൂട്ട് സക്കറിയയുടെ 'ബാർ' എന്ന ചെറുകഥ 'ലെ എന്ന രാജ്യത്ത്' എന്ന പേരിൽ നാടകമാക്കിയപ്പോൾ അതിൽ അഭിനയിച്ചു, ഏകോപനം നിർവ്വഹിച്ചു. 'വേലി' എന്നൊരു (ലഘു)നാടകം ഇതേ കൂട്ടിൽ സംവിധാനം ചെയ്തു. ബഷീറിന്റെ 'ജന്മദിന'വും ഇതേ പോലെ നാടകമാക്കി.
കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയോടാണ് താല്പര്യം. ഫിലോസഫി, സിനിമ, കാരംസ്, രാജ്യാന്തര ഫുട്‌ബോൾ, അമച്വർ നാടകം എന്നിവ ഇഷ്ടങ്ങൾ.
സാഹിത്യവുമായി ഒത്തുപോകുന്ന ഒന്നായതിനാലാണ് മാധ്യമപ്രവർത്തനത്തിന്റെ വഴി തിരഞ്ഞെടുത്തത്. സജീവമായി നിൽക്കുന്ന രംഗമാണ് എഴുത്തിന്റേത്. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.

പെരുക്കാനോ കിഴുക്കാനോ?

ഗുണനപ്പട്ടിക ചൊല്ലാത്ത ആദിവാസി വിദ്യാർത്ഥിയെ മർദ്ദിച്ച വാർത്ത കണ്ടു കാണും. ഈ ലോകത്തും പരലോകത്തും ആവശ്യമില്ലാത്ത ഇങ്ങനെയുള്ള പട്ടികയും നിയമങ്ങളും വ്യാകരണവും കൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ നിലനിന്നു പോരുന്നത്. ഇത്തരം അബ്ദുൽ ഖാദർമാരെ കവിഞ്ഞു പോകുന്നവരെയാണ് നമ്മൾ കവിയെന്നും എഴുത്തുകാരനെന്നുമൊക്കെ പറയുന്നത്. അവർ നിയമം ലംഘിക്കുകയും വരച്ച വരയ്ക്കപ്പുറവും ലോകമുണ്ടെന്ന്, അനുഭവങ്ങൾ ഉണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഒന്നും ഒന്നും എത്രയാണെന്നതിന് ഇമ്മിണി ബല്യ ഒന്ന് എന്ന ഉത്തരം നല്കിയപ്പോള്‍...

ഓസ്കർ പുരാണം

"പശൂന്റെ പാല് ക്ടാവിനുള്ളത്" ഇവൻ നമ്മടെ ചായ കുടി മുട്ടിക്കുമല്ലോ! ലാരവൻ? ജാക്വിലിൻ ഫീനിക്സ് ദ ജോക്കർ. അത് പറ.. നാടനാണെങ്കി ഇപ്പറഞ്ഞത് ഏറെക്കുറെ റൈറ്റ്. ഇതെപ്പോ കാച്ചി? കാച്ചാൻ പോയിട്ട് കറക്കാൻ പോലും പാടില്ലെന്ന് ഓസ്കറിലെ ചോന്ന ചവിട്ടിയിൽ. പ്രതികരണം പോരട്ടെ. അതിപ്പോഴും ഉണ്ടോ? ഏത്? ദൂരദർശന്റെ? ഛായ്! കളഞ്ഞില്ലേ കഞ്ഞിക്കലം. 2 മടങ്ങ് സോറി. ആദ്യം തന്നെ മൈക്ക് ചാണകത്തിലേക്ക്. വാട്ട് ടു സേ! പ്രസ്താവന അവർക്ക് പഞ്ചാമൃതം. ഇച്ചിരി പഞ്ചഗവ്യം കൂടി കൊടുത്തോ. എന്ത് കോക്കനട്ട് ആണേലും സഖാക്കൾക്ക് ഇത് മുന്നേ അറിയാം ങേ? പരിപ്പ് വടയ്ക്കൊപ്പം കട്ടൻ പറയുന്നത്...

റിവ്യൂ!!

നാടകം കാണാണ്ട് റിവ്യൂ എഴുതുന്ന ത്രില്ലില്ല കണ്ടിട്ട് എഴുതുമ്പോ. അതെന്താ നിനക്ക് കണ്ടാല്? Paying money, byting dog! വാങ്ങാൻ നോ താത്പര്യം. കമ്മിറ്റി ഇത് കുറേ കണ്ടിട്ട്ണ്ട്. എത്ര വട്ടം? ഇതും കൂടി കൂട്ടി 12. അപ്പോ വ്യാഴം തീർപ്പായി! ഇനി പോയ്‌ട്ട് വെള്ളി വരാം. മീനവിയൽ ആരാ കോക്കി? മി.രാധാകൃഷ്ണൻ. ഇനഫ് രണ്ട് വട്ടം! ആകെ മൊത്തം ടോട്ടൽ കിത്തനാ ഡ്രാമ തട്ടീക്കേറ്റി? മൈനസ് മാളികപ്പുറം. 7 അന്താരാഷ്ട്രം. 6 വെറും രാഷ്ട്രം. അത്രേം തന്നെ മല്ലു രാഷ്ട്രം. പുറം എന്ത് കൊണ്ട് അകത്തായില്ല? ചങ്കിൽ കുത്താതെ. ഒന്നിലോ...

നല്ല നടപ്പല്ല സ്വാതന്ത്ര്യം

സ്ത്രീകൾക്ക് രാത്രി ഭീതിയില്ലാതെ നടക്കാൻ സർക്കാർ സൗകര്യം ഒരുക്കുന്നതാണ് വാർത്ത. അദൃശ്യമെങ്കിലും കൈയെത്തും ദൂരത്ത് ക്രമസമാധാന സംവിധാനങ്ങൾ ഉണ്ടാകും. സൗകര്യം ഉപയോഗിച്ച് പലരും നടക്കാൻ ഇറങ്ങുന്നുണ്ട്. പരിഹാസങ്ങളും അപമാനങ്ങളും റിപ്പോർട്ട് ചെയ്തും കണ്ടു. ഈ നടത്തം സഞ്ചാരത്തിലും കൈത്താങ്ങ് കൊടുത്ത് പിന്നീട് പിൻവലിക്കുന്ന നന്മപ്രവൃത്തിയിലും കൂട്ടാമെങ്കിലും സ്വാതന്ത്ര്യത്തിൽ കൂട്ടാൻ കഴിയില്ല. ആരെങ്കിലും വെച്ച് നീട്ടുന്ന സ്വാതന്ത്ര്യം സ്വാതന്ത്ര്യം ആകില്ല എന്നതാണ് ഇതിലുള്ള പ്രശ്നം. ഈ നടത്തം സഞ്ചാരത്തിലും കൈത്താങ്ങ് കൊടുത്ത് പിന്നീട്...

ക്രിസ്മസിന്റെ രാഷ്ട്രീയം

വിദ്വേഷം പ്രചരിപ്പിക്കുന്ന ഫാഷിസ്റ്റ് ശ്രമങ്ങളിൽ ഇന്ത്യയിൽ ക്രിസ്മസിന് ഇത്തവണ സൗഹൃദത്തിന്റെ പ്രതിരോധമാനം ഉണ്ടായിരുന്നു. നമ്മൾ (രാഷ്ട്രീയ) യാഥാർത്ഥ്യം ഒഴിവാക്കിയാലും യാഥാർത്ഥ്യം നമ്മളെ ഒഴിവാക്കില്ല. ഹാപ്പി ക്രിസ്മസ് മാന്യമായി ആശംസിക്കുന്നതിൽ തെറ്റുണ്ടായിരുന്നില്ല. വട്ടേപ്പം ഉണ്ടെങ്കി താട്ടെ അല്ലെങ്കി ഞങ്ങള് പോട്ടെ എന്ന് കൂകുന്ന സുഖം ഉണ്ടായിരുന്നില്ലെന്നു മാത്രം. മാന്യതയും സാന്താ ക്ലോസും മുഖം മൂടി വന്നു. സാന്താ ക്ലോസ് ചിമ്മിനി കടന്ന് വന്ന് ഗിഫ്റ്റുകൾ തരുന്നെന്ന് സങ്കല്പം. ഗിഫ്റ്റ് കിട്ടുന്നത് അനുസരണയുള്ള...

ദൃശ്യദേശങ്ങളുടെ തലസ്ഥാനം

കാഴ്ചയുടെ രീതി മാറിയിരിക്കുന്നു. കൂട്ടത്തിൽ ഒറ്റയ്ക്ക് കാണാറുള്ള തിയേറ്ററിൽ നിന്ന് സ്വന്തം മൊബൈലിലേക്ക് അത് മാറിയിരിക്കുന്നു.അപ്പൊ വെട്ടത്തും കാണാമെന്ന് വരുന്നു. അക്കാദമി സ്‌ട്രീമിങ് ജയന്റുകളുമായി ചർച്ച ചെയ്യേണ്ടി വരുന്നു. ഇതാണ് ഫെസ്റ്റിവലിന്റെ സമകാലിക പശ്ചാത്തലം. വിവാദങ്ങൾ ഇല്ലാതെ എന്ത് മേള! കമേഴ്‌സ്യൽ വിജയം നേടിയ സിനിമകൾ ഉൾപ്പെടുത്തിയത് കൊണ്ട് ഇടം കണ്ടെത്താതെ പോയവർ സ്വതന്ത്ര സിനിമയ്ക്കു വേണ്ടി ശബ്ദമുയർത്തി. വിജയിച്ചതുകൊണ്ട് സിനിമ ഉൾപ്പെടുത്തരുത് എന്ന് പറയാൻ കഴിയില്ല. ഉൾപ്പെടുത്തത് കൊണ്ടുമാത്രം...