നീ

Post date:

Author:

Category:

നീ നടക്കുന്ന വഴികളിലെ
നിന്റെ നിഴൽ ചവിട്ടി
ആളുകൾ അവരവരുടെ
തിരക്കുകളിലേക്ക് പായുന്നു.
നിന്നെ അറിയാത്ത നീ അറിയാത്ത
നഗര മധ്യത്തിൽ നീ ഒറ്റയ്ക്ക്
നീ ആരാണ്?
നിന്റെ മുഖം കാണുവാൻ
ആഴങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി,
കാറും കോളുംമില്ലാതിരിന്നിട്ടും
ആ സുതാര്യതയിൽ
നീ പ്രതിബിംബിക്കപ്പെട്ടില്ല
നിനക്ക് നിന്നെ കാണാനായില്ല…
നീ ആരാണ്?
നിന്റ മുഖം വികൃതമാണ്.
ഒടുവിൽ നീ തിരിച്ചറിഞ്ഞു നിന്നെ….
ചാവാലി പട്ടികൾക്കൊപ്പം
തെരുവ് പങ്കിടുന്ന
മനുഷ്യക്കോലമാണ് നീ….
നീ ആരാണെന്നു ചോദിക്കാൻ
മറ്റാരുമില്ലാത്ത വഴിയിൽ
ഇപ്പോഴും നീ തനിച്ചാണ്…
നീ തനിച്ചാണ്.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Prinsha Sahadevan
Prinsha Sahadevan
പെരുമ്പാവൂർ സ്വദേശിനിയായ എം.എസ്.പ്രിൻഷ 1998 ഡിസംബർ 27ന് സഹദേവന്റെയും ശ്രീജയുടെയും മകളായി ജനിച്ചു. കോടനാട് മാർ ഔഗേൻ സ്കൂൾ, ചേരാനലൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദം നേടി.
എഴുത്തിനോടും വായനയോടും ഉള്ള അഭിനിവേശമാണ്‌ പത്രപ്രവർത്തനത്തിലേക്ക് തിരിയുന്നതിന് കാരണമായത്. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ടി.വി. ജേർണലിസം വിദ്യാർത്ഥിനി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: