ഉറക്കത്തിൽ ചിലർ സ്വപ്നം കാണും. അതിൽ ചിലർ കണ്ട സ്വപ്നങ്ങൾ ആലോചിച്ചിരിക്കും. മറ്റു ചിലരാകട്ടെ സ്വപ്നങ്ങൾ കണ്ട് തീരുന്നിടത്ത് യാത്ര തുടങ്ങും. അതാകട്ടെ ചരിത്രത്തിലേക്കുള്ളവയായി മാറുകയും ചെയ്യും. ഇതിനെല്ലാം ഒരു ഉറക്കം മാത്രം...
പത്രപ്രവര്ത്തകന് നിരന്തരനവീകരണം സാദ്ധ്യമാക്കാന്‍ ഒത്തുതീര്‍പ്പില്ലാത്ത വായന ആവശ്യമാണ്. വായനയില്ലാതെ പത്രപ്രവര്‍ത്തനം മുന്നോട്ടുനീങ്ങില്ല എന്നും പറയാം.
മരണത്തെ മുഖാമുഖം കാണുമ്പോള്‍ പോലും കൈയില്‍ കിട്ടിയത് വായിക്കാന്‍ ശ്രമിച്ച ഒരു മനുഷ്യന്റെ കഥ പറയുകയാണ് തോമസ് ജേക്കബ്ബ്.
അല്പം മുതിര്‍ന്ന ശേഷം നിറത്തിന്റെ പേരില്‍ നിങ്ങള്‍ക്കെവിടെയെങ്കിലും തലകുനിക്കേണ്ടി വന്നിട്ടുണ്ടോ??
എനിക്കങ്ങനെ ഒരു അനുഭവമുണ്ടായത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. ക്രിസ്മസ് ഫ്രണ്ടായി കിട്ടിയ കൂട്ടുകാരി ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്സവും പൗഡറും സമ്മാനമായി തന്നപ്പോള്‍. കൂട്ടുകാരനു കിട്ടിയ...
ഓരോണം കൂടി നാം ഉണ്ടുകഴിഞ്ഞിരിക്കുന്നു. ഓരോണം കൂടി ഓർമ്മയിൽ പതിഞ്ഞിരിക്കുന്നു. ഓണത്തെ പറ്റി പറയുമ്പോൾ നമ്മൾ ഉപയോഗിച്ചിരുന്ന ഒരു ക്ലിഷേ പദമായിരുന്നു 'സമ്പദ്സമൃദ്ധി'യെന്നത് . എന്നാൽ കഴിഞ്ഞവർഷം മുതൽ നമ്മൾ ഓണത്തെ വിശേഷിപ്പിക്കുന്നത് 'അതിജീവനം' എന്ന വാക്കുപയോഗിച്ചാണ്. കാരണം, ഈ രണ്ട് ഓണക്കാലങ്ങൾ നമുക്ക് സമ്മാനിച്ചത് ചെറുത്തുനില്പിന്റെ കരുത്തും, പ്രളയത്തിൽ നിന്നുള്ള അതിജീവനവുമാണ്. എന്നാൽ, അതിജീവനത്തിന്റെ ആശ്വസം പങ്കിടുമ്പോഴും ഇവിടെ നാം ചിന്തിക്കേണ്ട വസ്തുതയെന്തെന്നാൽ, ഇനി ഒരു പ്രളയത്തിനുകൂടി...
ഭാവനാശൂന്യമായ മധ്യനിര!!! ഗോൾ പോസ്റ്റിനു മുന്നിൽ വഴി മറക്കുന്ന മുന്നേറ്റം!!! കഴിഞ്ഞ രണ്ട് സീസണുകളായി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ കേൾക്കുന്ന പഴിയാണിത്. പുതിയ കോച്ചായി ചുമതലയേറ്റ എൽകോ ഷട്ടോരിയുടെ മുന്നിലുളള ഏറ്റവും...
എന്നും രാവിലെ ഓഫീസിലേക്ക് നടക്കുന്ന വഴി പതിവായി ഞാൻ ഒരു അമ്മയെയും മകനെയും കാണാറുണ്ട്.
ഒരു 12 വയസുള്ള കൊച്ചുപയ്യനും അവന്റെ അമ്മയും..
അവൻ ആകെ ഉണങ്ങി വല്ലാതെ ഇരിക്കുവാ, കണ്ടാൽ വളരെ സങ്കടം തോന്നും..
അവന്റെ...
വൃക്ഷങ്ങൾ ഇടതൂർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു കാട്ടുപക്ഷിയാണ് തീക്കാക്ക. Malabar Trogon എന്നാണ് ജീവശാസ്ത്രനാമം. ഏകദേശം ഒരു തത്തയോളം വലിപ്പമുള്ള ഇവ പേര് അന്വർത്ഥമാക്കും വിധം ഉജ്ജ്വല നിറങ്ങളുള്ളതാണ്. പ്രായപൂർത്തിയായ ആൺ പക്ഷിക്ക്...
കഥയുടെ ഡീറ്റെയിലിങ്ങിനൊപ്പം അത്ഭുതം ആയിരുന്നു വെട്രിമാരന്റെ കണക്റ്റിങ്. വെട്രിമാരനെ പോലെ കഥാപാത്രങ്ങളുടേയും കഥയുടേയും ഡീറ്റെയിലിങ് നടത്തുന്ന മറ്റൊരു സംവിധായകനില്ല. ആടുകളത്തിലെ കറുപ്പിനും വടചെന്നൈയിലെ അന്പിനും മാത്രമല്ല ഐറിനും ദുരൈയ്ക്കും ഗുണയ്ക്കും ചന്ദ്രയ്ക്കും സെന്തിലിനും...
നിലാവെളിച്ചം വീണ ഇടവഴിയിലൂടെ അവൾ സ്വയം കണ്ടെത്താനുള്ള വ്യഗ്രതയിൽ എങ്ങോട്ടെന്നില്ലാതെ നടക്കുകയാണ്.
അവളുടെ കരിവളയിട്ട കൈകളിൽ ഒരുപാട് നക്ഷത്രങ്ങളെ മുറുകെപിടിച്ചിട്ടുണ്ടായിരുന്നു.
കൈയെത്തും ദൂരത്തുള്ളവയെയെല്ലാം അവൾ കൈക്കലാക്കിയിരുന്നു.
പക്ഷേ, ഉയരങ്ങളിൽ അവളെ നോക്കി മന്ദഹസിക്കുന്ന വലിയ നക്ഷത്രങ്ങളിലായിരുന്നു അവളുടെ കണ്ണുകളുടക്കിയത്.
അവൾ ഭദ്രമായി കൈകളിലൊളുപ്പിച്ചത് ഒരുപാട് മോഹിച്ച സ്വന്തം സ്വപ്നങ്ങളെയായിരുന്നു.
അതിരുകളില്ലാത്ത ആകാശത്തിന്റെ ഉയരങ്ങളിൽ ഇനിയും അവൾക്ക് സ്വന്തമാക്കാൻ ഒത്തിരി നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നുണ്ട്.
കൈയെത്തും ദൂരത്തുള്ളവയെയെല്ലാം അവൾ കൈക്കലാക്കിയിരുന്നു.
പക്ഷേ, ഉയരങ്ങളിൽ അവളെ നോക്കി മന്ദഹസിക്കുന്ന വലിയ നക്ഷത്രങ്ങളിലായിരുന്നു അവളുടെ...
നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ്
എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ...
അതിനു മുമ്പ്, അവൾക്ക്
ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു.
ഒരു കല്ലിനും മുള്ളിനും
അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല.
വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ
എല്ലാം അവൾ അനുഭവിച്ചറിയട്ടെ...!
ആത്മാവിന്റെ ദാഹം...
ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു.
ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം.
ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി.
മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു.
മനസ്സിന്റെ...
വംശഹത്യയുടെ വിലാപങ്ങൾ
ചരിത്രപരമായ
ആവർത്തനങ്ങളെങ്കിലും
തെരുവുകളിൽ ഞങ്ങളത്
നിഗൂഢമായി കൈമാറ്റം ചെയ്തു.
ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും
ഭാവാത്മകതയോടെ
പ്രാചീനതയുടെ
അഗാധമായ ലയത്തോടെ
ഞങ്ങളത് മൂളി;
പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ
ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ
ഒരു പക്ഷേ,
അതിനേക്കാൾ തീവ്രമായി.
ഹതഭാഗ്യയായ ഞങ്ങളുടെ
മാതൃരാജ്യം...
അസമിലും ബംഗാളിലും
ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ-
ഞങ്ങളുടെ തെരുവുകളിൽക്കൂടിയും
രക്തംകൊണ്ട് ഞങ്ങൾ പൗരത്വം
അടയാളപ്പെടുത്തി...
'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി.
രക്തംകണ്ട്...
ബുദ്ധിയുടെ വ്യായാമശാലയിൽ
ഞാൻ ഒരു മാവ് നട്ടു.
അത് പൂക്കുകയും കായ്ക്കുകയും ചെയ്തു.
മാമ്പഴം കഴിക്കാൻ അണ്ണാറക്കണ്ണൻമാർ,
വവ്വാൽ, കുഞ്ഞിക്കിളി എല്ലാവരും വന്നു.
അതാ മാവിനെ ചുറ്റിപ്പറ്റി അവിടെ
ഒരു ഭാവനാലോകം പിറവി കൊണ്ടു.
ഒരു പക്ഷേ
കോൺക്രീറ്റ് കെട്ടിടമാണിവിടെ
വേര് പിടിച്ചതെങ്കിൽ
അസ്വസ്ഥതയും, പരാതികളും,
പാരപ്പണിയും തലപൊക്കിയേനെ...!
ഹോ!...
ഒരു കറപറ്റിയാൽ പിന്നെ മൂലയ്ക്കൊതുക്കിവെയ്ക്കുന്ന ഉടുപ്പുകൾ പോലെയാകും ചില ബന്ധങ്ങൾ.
ഉപേക്ഷിക്കാനും മനസ്സുവരില്ല.
എന്നാലൊട്ട് നനച്ച് ഉപയോഗിക്കുകയുമില്ല.
അതങ്ങനെ ഒരു തിരിച്ചുവരവ് കാത്ത് നിറം മങ്ങിക്കിടക്കും.
ഒരു കറപറ്റിയാൽ പിന്നെ മൂലയ്ക്കൊതുക്കിവെയ്ക്കുന്ന ഉടുപ്പുകൾ പോലെയാകും ചില ബന്ധങ്ങൾ.
ഉപേക്ഷിക്കാനും മനസ്സുവരില്ല.
എന്നാലൊട്ട്...